കെട്ടകാലങ്ങളിൽ കവിയും കവിതയും



കെ­ട്ട­കാ­ല­ത്ത് ആ കാ­ല­ത്തെ­ക്കു­റി­ച്ചു­ള്ള കവി­ത­യു­ണ്ടാ­കു­മെ­ന്നു പറ­ഞ്ഞ­ത് ബെർ­തോൾ­ട് ബ്രെ­ഹ്റ്റ് ആണ്. അത്ത­രം കവി­ത­കൾ നി­ര­വ­ധി­യു­ണ്ടു­താ­നും. എന്നാൽ ഇക്കാ­ല­ങ്ങ­ളി­ലെ ഭീ­തി­യെ ഒരു നി­മി­ഷ­ത്തേ­ക്കെ­ങ്കി­ലും അക­റ്റു­വാ­നോ ഒരു ജീ­വ­നെ­ങ്കി­ലും രക്ഷി­ക്കു­വാ­നോ കവിത കൊ­ണ്ട് സാ­ധി­ച്ചി­ട്ടി­ല്ലെ­ന്നു വി­യ­റ്റ്നാം യു­ദ്ധ­കാ­ല­ത്ത് എഴു­ത­പ്പെ­ട്ട കവി­ത­ക­ളെ മുൻ­നിർ­ത്തി ഡബ്ലി­യു. എസ്. മെർ­വിൻ ചൂ­ണ്ടി­ക്കാ­ട്ടു­ന്നു. എങ്കി­ലും എല്ലാ­ക്കാ­ല­ത്തും കെ­ട്ട­കാ­ല­ങ്ങ­ളെ കവി­ത­കൊ­ണ്ട് നേ­രി­ടാൻ ശ്ര­മി­ക്കു­ന്ന കവി­കൾ ഉണ്ടാ­കും­.

പല­പ്പോ­ഴും ഒരു പ്ര­ത്യേക കാ­ല­ത്ത് പ്ര­ബ­ല­മാ­കു­ന്ന രാ­ഷ്ട്രീ­യ­ധാ­ര­ണ­ക­ളെ പ്ര­ച­രി­പ്പി­ക്കാൻ കവി­ത­യെ­ഴു­തു­മ്പോൾ ആ ആശ­യ­ങ്ങൾ­ക്ക് കൂ­ടു­തൽ പ്ര­ചാ­രം ലഭി­ക്കു­ന്ന­തി­നേ­ക്കാൾ, അത്ത­രം കവി­ത­കൾ­ക്ക് ആ ആശ­യ­ങ്ങൾ­ക്ക് ലഭി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന സ്വീ­കാ­ര്യ­ത­യിൽ ഒരു പങ്ക് കൈ­പ്പ­റ്റാൻ മാ­ത്ര­മാ­ണ് സാ­ധി­ക്കാ­റു­ള്ള­ത്. കവിത ഒരു ജന­പ്രി­യ­കല അല്ലാ­തി­രി­ക്കു­ന്ന കാ­ല­ത്തോ­ളം ഇതി­നാ­ണ് സാ­ധ്യത കൂ­ടു­തൽ.

കവിത ആ കല­യാ­യി തന്നെ നിർ­വ്വ­ഹി­ക്കു­ന്ന രാ­ഷ്ട്രീ­യ­ദൗ­ത്യ­ങ്ങ­ളു­ണ്ട്, എന്നാൽ പൂർ­ണ്ണ­മാ­യും ഒരു രാ­ഷ്ട്രീ­യാ­യു­ധ­മെ­ന്ന നി­ല­യിൽ പ്ര­യോ­ഗി­ക്കു­മ്പോൾ കവിത അതിന്റെ ഉദ്ദേ­ശം നി­റ­വേ­റ്റാ­നു­ള്ള സാ­ധ്യത വള­രെ കു­റ­വാ­ണ്. മറ്റൊ­രാ­ളെ ശരി­-­തെ­റ്റു­കൾ ബോ­ധ്യ­പ്പെ­ടു­ത്താ­നും, പറ­ഞ്ഞു മന­സ്സി­ലാ­ക്കി­പ്പി­ക്കാ­നും ഉപ­യോ­ഗി­ക്കാ­വു­ന്ന ഫല­പ്ര­ദ­മായ ആശ­യ­വി­നി­മ­യോ­പാ­ധി­യ­ല്ല കവി­ത. ഗദ്യ­മാ­ണു ഇക്കാ­ര്യ­ത്തിൽ ഗു­ണം ചെ­യ്യു­ക. ശരി­യാ­ണ്, വേ­ണ­മെ­ങ്കിൽ വി­ശ­ദീ­ക­ര­ണ­ങ്ങൾ നൽ­കാ­നും ആശ­യ­ങ്ങൾ പ്ര­ച­രി­പ്പി­ക്കാ­നും തർ­ക്കി­ക്കാ­നും നമു­ക്ക് കവിത ഉപ­യോ­ഗി­ക്കാം. എന്നി­രു­ന്നാ­ലും ആത്യ­ന്തി­ക­മാ­യി കവി­ത, ഭാ­ഷ­യു­ടെ­യും ഭാ­വ­ന­യു­ടെ­യും സാ­ധ്യ­ത­കൾ തേ­ടു­ന്ന കല­യാ­യി­ നി­ല­കൊ­ള്ളും.

ഒരു കവി­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അയാ­ളു­ടെ മി­ക­വ് ഭാ­ഷ­യി­ലും ഭാ­വ­ന­യി­ലു­മാ­യി­രി­ക്കും. ഇക്കാ­ര­ണ­ത്താൽ കെ­ട്ട­കാ­ല­ങ്ങ­ളിൽ അയാൾ­ക്കൊ­രു കർ­ത്ത­വ്യം നിർ­വ്വ­ഹി­ക്കാ­നു­ണ്ട്. രണ്ടാം ലോ­ക­മ­ഹാ­യു­ദ്ധ­കാ­ല­ത്ത് എഴു­തിയ ലേ­ഖ­ന­ത്തിൽ വാ­ല­സ് സ്റ്റീ­വൻ­സ് പറ­യു­ന്നു: ദു­ഷി­ച്ച­കാ­ല­ങ്ങ­ളിൽ നാം നേ­രി­ടു­ന്ന സമ്മർ­ദ്ദ­ങ്ങ­ളിൽ, ദു­രി­ത­ങ്ങ­ളിൽ­പ്പെ­ട്ട് മാ­ന­വി­ക­ത­യു­ടെ അടി­സ്ഥാ­ന­ങ്ങ­ളാ­യി കരു­താ­വു­ന്ന മനു­ഷ­ത്വം, സ്നേ­ഹം, ഭാ­വന എന്നി­വ­യെ­ല്ലാം നഷ്ട­മാ­കാ­നി­ട­യു­ണ്ട്. മറ്റു ഭാ­ഷാ­സ­ങ്കേ­ത­ങ്ങ­ളെ പരി­ഗ­ണി­ക്കു­മ്പോൾ കവി­ത­യോ­ളം ഭാ­വ­ന­യെ സം­ര­ക്ഷി­ക്കാൻ ഉത­കു­ന്നൊ­രു മാ­ധ്യ­മം ഇല്ല. അതി­നാൽ നമ്മു­ടെ ഭാ­വ­ന­യെ സം­ര­ക്ഷി­ച്ചു­വെ­ക്കാ­നു­ള്ള ഇട­മാ­ണ് കവി­ത.

ചി­ന്ത­ക­ളു­ടെ കൈ­മാ­റ്റ­ത്തി­നേ­ക്കാൾ, സമാ­ധാ­ന­വാ­ക്കു­കൾ പങ്കു­വെ­ക്കു­ന്ന­തി­നേ­ക്കാൾ കെ­ട്ട­കാ­ല­ങ്ങ­ളിൽ ഭാ­വ­നാ­ശേ­ഷി നഷ്ട­മാ­കു­ന്ന ഓരോ­രു­ത്ത­രി­ലെ­യും ഭാ­വ­ന­യെ ഉണർ­ത്താ­നാ­കു­മെ­ങ്കിൽ ആ കാ­ല­ങ്ങ­ളി­ലും ആ കാ­ല­ത്തെ അതി­ജീ­വി­ച്ച ശേ­ഷ­വും കവി­ത­യ്ക്ക് സാ­ധ്യ­ത­യു­ണ്ട്. പറ­ച്ചിൽ, വിൽ­ക്കൽ-­വാ­ങ്ങൽ, തർ­ക്കി­ക്കൽ തു­ട­ങ്ങിയ ഭാ­ഷ­കൊ­ണ്ടു­ള്ള പ്ര­യോ­ജ­ങ്ങ­ളെ­ല്ലാം മറ്റു ഭാ­ഷാ­സ­ങ്കേ­ത­ങ്ങൾ കൊ­ണ്ടാ­ണു നമ്മൾ സാ­ധി­ക്കു­ന്ന­തെ­ന്നി­രി­ക്കെ ഇവ­യിൽ നി­ന്നും വേ­റി­ട്ട് നി­ല­കൊ­ള്ളു­ന്നെ­ന്നു കരു­തു­ന്ന കവി­ത­യു­ടെ പ്ര­ധാന കർ­ത്ത­വ്യ­മാ­ണു ഭാ­വ­ന­യെ കാ­ത്തു­സൂ­ക്ഷി­ക്കുക എന്ന­ത്. രാ­ഷ്ട്രീ­യ­ഭാ­വ­ന­യു­ടെ­യും കാ­ല­ത്തിന്റെ­യും കാ­ത്തു­സൂ­ക്ഷി­ക്കൽ സ്വാ­ഭാ­വി­ക­മാ­യും ഈ കാ­വ്യ­ഭാ­വ­ന­യു­ടെ സൂ­ക്ഷി­പ്പിൽ ഉൾ­ച്ചേ­രു­ന്നു.

ഏതു പ്ര­തി­സ­ന്ധി­യി­ലും മനു­ഷ്യ­നു മു­ന്നോ­ട്ട് പോ­കാ­നു­ള്ള വഴി­യൊ­രു­ക്കു­ന്നു എന്ന­തി­നാൽ കൂ­ടി­യാ­ണ് മനു­ഷ്യ­ഭാ­വ­ന­യെ ഉത്തേ­ജി­പ്പി­ക്കാൻ കെൽ­പ്പു­ള്ള കവിത പോ­ലു­ള്ള കല­കൾ ഇന്നും നി­ല­നിൽ­ക്കു­ന്ന­ത്. സ്ലൊ­വേ­നി­യൻ ഫി­ലോ­സ­ഫർ ആയ സ്ലാ­വോ­ജ് സി­സേ­ക്ക് പറ­യു­ന്ന ഒരു കമ്യൂ­ണി­സ്റ്റ് തമാ­ശ­ക­ഥ­യു­ണ്ട്. ഒരാൾ­ക്ക് കി­ഴ­ക്കൻ ജർ­മ്മ­നി­യിൽ നി­ന്നും സൈ­ബീ­രി­യ­യി­ലേ­ക്ക് പോ­കേ­ണ്ടി വരു­ന്ന സമ­യ­ത്ത്, അയാൾ­ക്ക­റി­യാം അവി­ടെ നി­ന്നും താൻ എഴു­താൻ പോ­കു­ന്ന കത്തു­കൾ എല്ലാം സെൻ­സ­റിം­ഗ് ചെ­യ്യ­പ്പെ­ടു­മെ­ന്ന്. ഇതി­നെ മറി­ക­ട­ക്കാ­നാ­യി അയാൾ സു­ഹൃ­ത്തു­ക്ക­ളു­മാ­യി ഒരു സൂ­ത്ര­വ­ഴി കണ്ടെ­ത്തു­ന്നു. താൻ നീ­ല­മ­ഷി­യിൽ ആണ് എഴു­തു­ന്ന­തെ­ങ്കിൽ കത്തിൽ എഴു­തി­യ­തെ­ല്ലാം സത്യ­മാ­യി­രി­ക്കും. ചു­വ­ന്ന മഷി­യിൽ ആണെ­ങ്കിൽ എഴു­തി­യ­തെ­ല്ലാം നു­ണ­യും യാ­ഥാർ­ത്ഥ്യം നേ­രെ വി­പ­രീ­ത­വും ആയി­രി­ക്കും. അയാൾ സൈ­ബീ­രി­യ­യിൽ ചെ­ന്ന് ഒരു മാ­സം കഴി­ഞ്ഞ് സു­ഹൃ­ത്തു­ക്കൾ­ക്ക് കത്ത് കി­ട്ടു­ന്നു, അതിൽ നീ­ല­മ­ഷി­യിൽ ഇങ്ങ­നെ­യാ­ണ് എഴു­തി­യി­രു­ന്ന­ത്: ‘ഇ­വി­ടെ എല്ലാം മനോ­ഹ­ര­മാ­യി­രി­ക്കു­ന്നു. കട­ക­ളിൽ നി­റ­യെ സാ­ധ­ന­ങ്ങൾ. സി­നി­മാ­ശാ­ല­കൾ എല്ലാം ഏറ്റ­വും പു­തിയ സി­നിമ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. അപ്പാർ­ട്ട്മെന്റ് വി­ശാ­ല­വും ആഡം­ബ­ര­പൂര്‍ണ്ണ­മാ­യ­തു­മാ­ണ്. ഒരേ­യൊ­രു പ്ര­ശ്നം ചു­വ­ന്ന മഷി വാ­ങ്ങാൻ കി­ട്ടി­ല്ല എന്ന­താ­ണ്‘.

ഇല്ലാ­ത്ത ചു­വ­ന്ന മഷി­യോർ­ത്ത് അയാൾ നി­രാ­ശ­നാ­യി­രു­ന്നെ­ങ്കിൽ അല്ലെ­ങ്കിൽ ധൈ­ര്യ­പൂർ­വ്വം നീ­ല­മ­ഷി­യിൽ വസ്തു­ത­കൾ അതാ­യി­ത്ത­ന്നെ എഴു­തി­യി­രു­ന്നെ­ങ്കിൽ അയാൾ­ക്കു­ണ്ടാ­കു­ന്ന വി­ധി നമു­ക്കോർ­ക്കാം. എന്നാൽ കെ­ട്ട­കാ­ല­ങ്ങ­ളിൽ തന്റെ ഭാ­വ­ന­യെ ഫല­പ്ര­ദ­മാ­യി ഉപ­യോ­ഗി­ക്കാ­നാ­യി എന്നി­ട­ത്താ­ണ് കാ­ര്യം. കെ­ട്ട­കാ­ല­ങ്ങ­ളിൽ കേ­വ­ലം മു­ദ്രാ­വാ­ക്യ­മെ­ഴു­ത്താ­യി കവിത മാ­റി­പ്പോ­കു­മ്പോൾ സാ­ഹി­ത്യ­ത്തിന്റെ ഈ ശേ­ഷി­യെ ആണ് നമ്മൾ ഉപ­യോ­ഗ­പ്പെ­ടു­ത്താ­തെ പോ­കു­ക.

കെ­ട്ട­കാ­ല­ങ്ങ­ളിൽ തങ്ങൾ എഴു­തു­ന്ന­ത് രാ­ഷ്ട്രീ­യാ­യു­ധ­മാ­യി ഉപ­യോ­ഗി­ക്കാ­നാ­കു­ന്ന കവി­ത­യ­ല്ല­ല്ലോ എന്ന­തി­നാൽ വേ­വ­ലാ­തി­പ്പെ­ടു­ന്ന­വ­രോ­ട് കവി മാ­ത്യു സപ്രൂ­ഡർ പറ­യു­ന്നു: നി­ങ്ങൾ എഴു­തു­ന്ന കവിത ഏതാ­ണോ അതെ­ഴു­തൂ. എത്ര­ത്തോ­ളം മനോ­ഹ­ര­മാ­ക്കാ­മോ അത്ര­ത്തോ­ളം ആ കവി­ത­കൾ മനോ­ഹ­ര­മാ­ക്കൂ. എന്നി­ട്ട്, കവിത കൊ­ണ്ട­ല്ലാ­തെ മറ്റേ­തെ­ങ്കി­ലും­ത­ര­ത്തിൽ നി­ങ്ങൾ­ക്കു സമൂ­ഹ­ത്തെ നന്നാ­ക്കി മാ­റ്റാ­നാ­കു­മെ­ങ്കിൽ ആ പ്ര­വർ­ത്തി­യി­ലേർ­പ്പെ­ടൂ, എന്തെ­ന്നാൽ കവി­ക­ളും പൗ­ര­ന്മാ­രാ­ണ്.