സൃഷ്ടിച്ചെടുക്കുന്നതും കണ്ടെടുക്കുന്നതും

കവിത

ഒരാ­ളെ കവിത എഴു­താൻ പ്രാ­പ്ത­നാ­ക്കു­ന്ന പ്ര­ധാ­ന­പ്പെ­ട്ട മൂ­ന്ന് കാ­ര്യ­ങ്ങൾ അയാ­ളു­ടെ നി­രീ­ക്ഷ­ണ­പാ­ട­വം, വ്യ­വ­ഹാ­ര­ഭാ­ഷ­യിൽ നി­ന്നും കവി­താ­ഭാഷ നിർ­മ്മി­ക്കാ­നു­ള്ള ശേ­ഷി, ഭാ­വന എന്നി­വ­യാ­ണ്. ഏത് വീ­ക്ഷ­ണ­കോ­ണി­ലൂ­ടെ നോ­ക്കി­ക്കാ­ണു­ന്നു എന്ന­തി­ലെ വ്യ­ത്യ­സ്തത ഒരാ­ളെ മറ്റു കവി­ക­ളിൽ നി­ന്നും വേ­റി­ട്ട സ്വ­ര­മാ­ക്കി മാ­റ്റും. ഒരു അനു­ഭ­വ­ത്തെ­യോ വസ്തു­വി­നെ­യോ മറ്റേ­തൊ­രാ­ളും എങ്ങ­നെ­യാ­ണോ നോ­ക്കി­ക്കാ­ണു­ന്ന­ത് അതേ­മ­ട്ടിൽ നോ­ക്കി­ക്കാ­ണു­ന്ന ആള­ല്ല കവി. കവി ആ അനു­ഭ­വ­ത്തെ സവി­ശേ­ഷ­മായ ഒന്നാ­ക്കി മാ­റ്റാ­നാ­ണ് ശ്ര­മി­ക്കു­ന്ന­ത്. ഉപ­യോ­ഗി­ച്ച് പഴ­കി­യ­ത് ആവർ­ത്തി­ക്കു­ന്ന­തി­ല­ല്ല അയാ­ളു­ടെ നി­രീ­ക്ഷ­ണ­പാ­ട­വം. മഴ­യെ കണ്ണീ­രി­നോ­ട് ഉപ­മി­ക്കാൻ പു­തി­യ­കാല കവി മെ­ന­ക്കെ­ടേ­ണ്ട­തി­ല്ല. വീ­ടു­ക­ളെ അഴി­യി­ട്ട് അക­റ്റു­ന്ന മഴ­യെ അയാൾ തന്റെ ഭാ­വ­ന­യി­ലൂ­ടെ കണ്ടെ­ത്തു­ന്ന­തി­ലൂ­ടെ മഴ­യെ വേ­റി­ട്ട രീ­തി­യിൽ സമീ­പി­ക്കാൻ വാ­യ­ന­ക്കാ­രെ പ്രാ­പ്ത­നാ­ക്കു­ക­യാ­ണ­യാൾ. ഭാ­വന കൊ­ണ്ട് കവി­യ്ക്ക് തനി­ക്കു­ള്ളിൽ ഇതെ­ല്ലാം സങ്കൽ­പ്പി­ക്കാം. എന്നാൽ വാ­യ­ന­ക്കാ­ര­നി­ലേ­ക്ക് ഇതേ നോ­ട്ട­ത്തെ കൈ­മാ­റാൻ അയാൾ­ക്ക് ഭാ­ഷ­യെ മെ­രു­ക്കി എടു­ക്കേ­ണ്ട­തു­ണ്ട് അഥ­വാ കവി­ത­യു­ടെ ഭാ­ഷ­യി­ലേ­ക്ക് ഈ ചി­ന്ത­യെ­/­ഭാ­വ­ന­യെ പരി­ഭാ­ഷ­പ്പെ­ടു­ത്തേ­ണ്ട­തു­ണ്ട്. മറ്റേ­തൊ­രു കല കൊ­ണ്ടും സാ­ധി­ക്കാ­ത്ത വി­ധ­ത്തിൽ മനു­ഷ്യ­ഭാ­വ­ന­യെ­യും ചു­റ്റു­പാ­ടു­കൾ­ക്കു­മേ­ലു­ള്ള അവ­ന്റെ വേ­റി­ട്ട നോ­ട്ട­ങ്ങ­ളെ­യും ആവി­ഷ്ക­രി­ക്കാൻ കവിത ആവ­ശ്യ­മാ­യി വരു­ന്ന­ത് ഇങ്ങ­നെ­യാ­കാം. മാ­വി­ലെ മാ­ങ്ങ­യ്ക്ക് എറി­യു­ന്ന­ത് കാ­ണു­മ്പോൾ, 'കാ­യ്ച്ചു എന്ന ഒറ്റ കു­റ്റ­ത്തി­ന് ഒരു മാ­വ് ഏറു കൊ­ള്ളു­ക­യാ­ണ്' എന്ന ചി­ന്ത­യി­ലേ­ക്ക് അതി­നെ നീ­ട്ടാൻ ഒരു കവി­യു­ടെ നോ­ട്ട­വും ഭാ­ഷ­യും ആവ­ശ്യ­മാ­ണ്‌. ഒരു കലാ­സൃ­ഷ്ടി­യാ­യി കവി­ത­യെ മാ­റ്റു­ന്ന­ത് ഭാ­വ­ന­യും ഇങ്ങ­നെ­യു­ള്ള കവി­താ­ഭാ­ഷ­യു­ടെ ഇട­പെ­ട­ലും ആണെ­ന്ന് തോ­ന്നാം. എന്നാൽ എപ്പോ­ഴും അങ്ങ­നെ­യാ­ക­ണം എന്നി­ല്ല. ഭാ­വ­ന­യു­ടെ ഇട­പെ­ടൽ ഇല്ലാ­തെ, വീ­ക്ഷ­ണ­കോ­ണി­ലെ ഈ മാ­റ്റ­ങ്ങൾ ഇല്ലാ­തെ അസ്സൽ കവി­ത­കൾ സാ­ധ്യ­മാ­ണ്.

എസ്. ജോ­സ­ഫി­ന്റെ 'പെ­ങ്ങ­ളു­ടെ ബൈ­ബിൾ' എന്ന കവി­ത­യിൽ പെ­ങ്ങ­ളു­ടെ ബൈ­ബി­ളിൽ ഉള്ള­തും ഇല്ലാ­ത്ത­തു­മായ കാ­ര്യ­ങ്ങ­ളു­ടെ പട്ടി­ക­പ്പെ­ടു­ത്ത­ലാ­ണ് കവി ചെ­യ്തി­രി­ക്കു­ന്ന­ത്.

പെങ്ങളുടെ ബൈബിളിലുള്ളവ:
കുത്തുവിട്ട റേഷന്‍കാര്‍ഡ്
കടംവായ്പയ്ക്കുള്ള അപേക്ഷാഫോറം
ബ്ലേഡുകാരുടെ കാര്‍ഡ്
ആറാട്ടിന്റെയും പെരുന്നാളിന്റെയും നോട്ടീസുകള്‍
ആങ്ങളയുടെ കുട്ടിയുടെ ഫോട്ടോ
കുട്ടിത്തൊപ്പി തയ്ക്കുന്നവിധം കുറിച്ച കടലാസ്
ഒരു നൂറുരൂപ നോട്ട്
എസ്.എസ്.എല്‍.സി ബുക്ക്.

പെങ്ങളുടെ ബൈബിളില്‍ ഇല്ലാത്തവ:
ആമുഖം,
പഴയനിയമം, പുതിയനിയമം
ഭൂപടങ്ങള്‍
ചുവന്ന പുറംചട്ട.

ഈ കവി­ത­യിൽ ഭാ­വ­ന­യേ­ക്കാൾ, കവി­ത­യിൽ എന്തൊ­ക്കെ എങ്ങ­നെ­യൊ­ക്കെ വേ­ണം / വെ­ളി­പ്പെ­ട­ണം എന്ന­തി­ന്മേ­ലു­ള്ള കവി­യു­ടെ തി­ര­ഞ്ഞെ­ടു­പ്പ് ആണ് പ്ര­ധാ­നം. പെ­ങ്ങ­ളു­ടെ ബൈ­ബി­ളിൽ കവി പട്ടി­ക­പ്പെ­ടു­ത്തിയ കാ­ര്യ­ങ്ങൾ മാ­ത്ര­മാ­കി­ല്ല ഉള്ള­തെ­ന്ന് നമു­ക്ക് ഊഹി­ക്കാം, ഇല്ലെ­ന്നു പറ­യു­ന്ന­തിൽ ഇല്ലാ­ത്ത­താ­യി മറ്റു പല­തു­മു­ണ്ടാ­കാം. എന്നാൽ കവി ഉള്ള­തെ­ന്നും ഇല്ലാ­ത്ത­ത് എന്നും പറ­ഞ്ഞു രണ്ടാ­യി തി­രി­ച്ച­തോ­ടെ ഉള്ള­തും ഇല്ലാ­ത്ത­വ­യും തമ്മി­ലു­ള്ള ഒരു താ­ര­ത­മ്യ പഠ­ന­ത്തി­ലേ­ക്ക് വാ­യ­ന­ക്കാ­രൻ നയി­ക്ക­പ്പെ­ടു­ക­യാ­ണ്. അങ്ങ­നെ­യൊ­രു വാ­യ­ന­യ്ക്ക് മു­തി­രു­ന്ന വാ­യ­ന­ക്കാ­രൻ അയാ­ളു­ടെ നോ­ട്ടം ചില സാ­മൂ­ഹിക യാ­ഥാർ­ത്ഥ്യ­ങ്ങ­ളി­ലേ­ക്ക് കൂ­ടി നീ­ട്ടു­ന്നു. സാ­മൂ­ഹി­ക­വും രാ­ഷ്ട്രീ­യ­വു­മായ വി­വിധ മാ­ന­ങ്ങ­ളു­ള്ള വാ­യ­ന­യി­ലേ­ക്കു­ള്ള വാ­തിൽ അങ്ങ­നെ തു­റ­ക്ക­പ്പെ­ടു­ന്നു. എസ്. ജോ­സ­ഫി­ന്റെ മി­ക്ക കവി­ത­ക­ളും ഇത്ത­ര­ത്തിൽ കവി തന്റെ ജീ­വിത പരി­സ­ര­ങ്ങ­ളിൽ നി­ന്നും 'ക­ണ്ടെ­ടു­ത്തി­ട്ടു­ള്ള' കവി­ത­യാ­ണ്. ഇത്ത­രം കവിത എഴു­തു­മ്പോൾ അതി­പ്ര­ധാ­ന­മാ­കു­ന്ന­ത് കവി­യു­ടെ തി­ര­ഞ്ഞെ­ടു­പ്പ് ആണ്. കവി­ത­യ്ക്ക് വേ­ണ്ട­ത് മാ­ത്ര­മാ­ണ്, കവി തന്റെ അനു­ഭ­വ­പ­രി­സ­ര­ത്ത് നി­ന്നും കവി­ത­യി­ലേ­ക്ക് എടു­ക്കു­ന്നു­ള്ളൂ. അതി­ന്റെ ആവ­ശ്യ­മേ ഉള്ളൂ, എന്ന­ല്ല അതേ പാ­ടു­ള്ളൂ. ഈ തര­ത്തി­ലു­ള്ള കവി­ത­യ്ക്ക് മറ്റൊ­രു ഉദാ­ഹ­ര­ണ­മാ­ണ് റാ­ബിയ അൽ-­ഒ­സൈ­മി­യു­ടെ 'ഫാ­മി­ലി­ഫോ­ട്ടോ' എന്ന കവി­ത:

ഈ ഫോട്ടോയിൽ നടുക്കുനിൽക്കുന്നയാൾ
എന്റെ ബാപ്പയാണ്
അദ്ദേഹത്തിനൊരു കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.
ബാപ്പയുടെ പേര് ഏറെക്കാലം
കൊണ്ടുനടക്കാനാകാത്തതിനാൽ
എന്റെ വല്ലിത്ത
വലത്തേ അറ്റത്തായിരിക്കുന്നു.
എനിക്കുമത് സാധ്യമല്ലെന്നിരിക്കെ
ഇടത്തേ അറ്റത്തായി
ഞാനിരിക്കുന്നു.

ബാപ്പയെ പൊതിഞ്ഞുനിൽക്കുന്നവരാണ്
എന്റെ അഞ്ച് സഹോദരന്മാർ,
അവരിൽ അദ്ദേഹത്തിന്റെ പേര് നിലനിൽക്കും
എങ്കിലും ഒരുകൂട്ടം ആൺകുട്ടികളുടെ
സന്തതിപരമ്പരയ്ക്ക് പേറാൻതക്കതായ
ഭാരമൊന്നും ബാപ്പയുടെ പേരിനില്ല.

എന്റെ വല്ലിത്തയുടെ അടുത്തിരിക്കുന്നതാണ്
ഞങ്ങളുടെ ഉമ്മ.
പാവം. അവരെന്റെ ബാപ്പയെ നിക്കാഹ് കഴിച്ചു
അദ്ദേഹത്തിന് കുടുംബമുണ്ടാക്കണമായിരുന്നു
തന്റെ പേര് നിലനിർത്താനും
അതിന്റെ ഫോട്ടോ ചുമരിൽ പതിക്കാനും.

ചു­മ­രിൽ പതി­പ്പി­ച്ച കു­ടും­ബ­ ഫോ­ട്ടോ­യു­ടെ വി­വ­ര­ണ­മാ­ണ് കവി­ത. ബാ­പ്പ­യ്ക്ക് 'കു­ടും­ബ­മു­ണ്ടാ­ക്ക­ണ­മാ­യി­രു­ന്നു തന്റെ പേ­ര് നി­ല­നിർ­ത്താ­നും അതി­ന്റെ ഫോ­ട്ടോ ചു­മ­രിൽ പതി­ക്കാ­നും' എന്ന വരി­യാ­ണ് വാ­യ­ന­ക്കാ­ര­നിൽ കൊ­ളു­ത്തി­ടാൻ കവി ഉപ­യോ­ഗി­ച്ചി­രി­ക്കു­ന്ന­ത്. ആദ്യ ഭാ­ഗ­ത്ത് ബാ­പ്പ­യോ­ട് ചേർ­ന്നു വരു­ന്ന ഇതേ­വ­രി­കൾ അവ­സാ­ന­ഭാ­ഗ­ത്ത് ഉമ്മ­യോ­ട് ചേർ­ന്ന് വരു­ന്ന­തോ­ടെ നമ്മൾ താ­ര­ത­മ്യ­പ്പെ­ടു­ത്താൻ തു­ട­ങ്ങു­ക­യും തൽ­ഫ­ല­മാ­യി ഒന്നാ­ന്ത­ര­മൊ­രു സ്ത്രീ­പ­ക്ഷ കവി­ത­യാ­ണ് ഇതെ­ന്ന ബോ­ധ്യ­ത്തി­ലേ­ക്ക് എത്തി­പ്പെ­ടു­ക­യു­മാ­ണ്. 

“United States: the country where liberty is a statue (അമേരിക്ക: സ്വാതന്ത്ര്യം ഒരു പ്രതിമയായിരിക്കുന്ന രാജ്യം) എന്ന് നിക്കാനോർ പാർറ എഴുതുമ്പോൾ അതൊരു വസ്തുതയായിരിക്കെ, ആ വസ്തുതയ്ക്ക് അപ്പുറമുള്ള മാനങ്ങളെക്കൂടി വെളിപ്പെടുത്തുന്ന കവിതയിലെ നേരിനെ കാണിച്ചുതരിക കൂടി ചെയ്യുന്നുണ്ട്. ഇത് സാധ്യമാകുന്നത് വായനക്കാരനിൽ നിന്നും ലഭിക്കുന്ന സമീപനത്തിലെ വ്യത്യാസം മൂലമാണ്. 'സ്റ്റാച്ച്യു ഓഫ് ലിബർട്ടി ഏത് രാജ്യത്തെ പ്രതിമയാണ്?' എന്ന ചോദ്യത്തെ സമീപിക്കുന്ന രീതിയിലല്ല നാം ആ വരികളെ കവിതയിൽ സമീപിക്കുന്നത്.

ഒരു പത്ര­വാർ­ത്ത­യിൽ നി­ന്നോ പു­സ്ത­ക­ത്തിൽ നി­ന്നോ അത­ല്ലെ­ങ്കിൽ മറ്റു സോ­ഴ്സു­ക­ളിൽ നി­ന്നോ ആവ­ശ്യ­മായ വരി­ക­ളോ വാ­ക്കു­ക­ളോ പ്ര­യോ­ഗ­ങ്ങ­ളോ തി­ര­ഞ്ഞെ­ടു­ത്ത് അവ­യെ ഒന്നി­പ്പി­ച്ചു­വെ­ച്ച്, ബാ­ക്കി­യെ­ല്ലാം നീ­ക്കം ചെ­യ്തോ മാ­യ്ച്ചു കള­ഞ്ഞോ കണ്ടെ­ടു­ക്കു­ന്ന ഫൗ­ണ്ട് പോ­യ­ട്രി പോ­ലെ ജീ­വി­ത­യാ­ഥാർ­ത്ഥ്യ­ങ്ങ­ളിൽ നി­ന്നും ആവ­ശ്യ­മു­ള്ളവ മാ­ത്രം കണ്ടെ­ടു­ക്കു­ന്നി­ട­ത്താ­ണ് ഇത്ത­രം കവി­ത­കൾ സാ­ധ്യ­മാ­കു­ന്ന­ത്. ഇത്തരം കവിതകൾ ആവശ്യപ്പെടുന്നതാകട്ടെ എഴുതപ്പെട്ടിരിക്കുന്ന കാര്യത്തിനു പുറത്തുനിന്നുള്ള, അതായത് സമൂഹികമായ ചുറ്റുപാടുകളെ കൂടി ബന്ധപ്പെടുത്തിയുള്ള, ഒരു വായനയാണ്. അത്തരമൊരു വായനയ്ക്ക് മുതിരുന്നവർക്കു മാത്രമാകും അതല്ലെങ്കിൽ അത്തരം അറിവുകളെക്കൂടി ബന്ധപ്പെടുത്തി വായിക്കാനുള്ള ശേഷിയുള്ള മനുഷ്യരെ മാത്രമാകും ഈ കവിതകൾ കവിതയായി സമീപിക്കുക എന്നൊരു പരിമിതിയും ഇവിടെ കാണാം. 

ഈ വി­ധ­ത്തിൽ രണ്ട് തര­ത്തി­ലാ­ണ് കവി­ത­കൾ എഴു­ത­പ്പെ­ടു­ന്ന­ത് എന്ന­ല്ല, കവി­ത­കൾ ഇത്ത­ര­ത്തിൽ ഭാ­വ­ന­യി­ലൂ­ന്നിയ സൃ­ഷ്ടി­യാ­യും ചു­റ്റു­പാ­ടു­ക­ളിൽ നി­ന്നും കണ്ടെ­ടു­ക്കു­ന്ന കാ­ര്യ­ങ്ങ­ളെ ചേർ­ത്തു­വെ­ക്കു­ന്ന­തി­ലെ മി­ടു­ക്കി­ലൂ­ടെ­യും എഴു­താ­നാ­കും എന്നാ­ണ്. ഈ രണ്ട് കാ­ര്യ­ങ്ങ­ളി­ലും ശ്ര­ദ്ധ നൽ­കു­ന്ന കവി­ത­ക­ളും നി­ര­വ­ധി­യു­ണ്ട്. കവി തന്റെ സർ­ഗ്ഗ­ശ­ക്തി­യെ­യും ബൗ­ദ്ധി­കോർ­ജ്ജ­ത്തെ­യും ഉപ­യോ­ഗ­പ്പെ­ടു­ത്താൻ നട­ത്തു­ന്ന ശ്ര­മ­ങ്ങൾ നല്ല കവി­ത­യു­ടെ സൃ­ഷ്ടി­യിൽ പ്ര­ധാ­ന­മാ­ണ്.